പഠിത്തത്തിൽ പുറകിലോട്ടു പോയപ്പോൾ ടീച്ചറിന്റെ ബുദ്ധിയിൽ തോന്നിയ ഐഡിയയാണ് നീയും ഞാനും തമ്മിൽ കൂട്ടുകൂടിയ ആ സുന്ദര നിമിഷം ഉണ്ടായത്. "ക്ലാസ്സിലെ സെക്കൻഡ് ലീഡർ ഇവനെ ഒന്ന് നോക്കിക്കോണം" എന്ന് പറഞ്ഞ് ടീച്ചർ എന്നെ നിൻറെ കയ്യിൽ ഭരമേല്പിച്ച അന്ന് മുതൽ ഇന്നുവരെ എന്നും മറക്കാത്ത സ്വപ്നങ്ങൾ തന്ന നിനക്കായി ഞാൻ ഈ വരികൾ എഴുതുന്നു. വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നിങ്ങൾക്കും ഇതുപോലെ കൂട്ടുകാർ ഉണ്ടെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതിയാകും. ദുൽക്കർ സൽമാൻ ചാർളി എന്ന സിനിമയിൽ പറയുന്നതുപോലെ മറ്റുള്ളവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഇടിച്ചു കേറിചെല്ലുബോൾ കിട്ടുന്ന സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്ന ചിലരുണ്ട്. നമ്മൾ പരിചയപ്പെടുന്നവരല്ല എങ്ങനെയോ കൂട്ടാവുന്നതാണ്.അങ്ങനെ പെട്ടെന്ന് വന്ന് കുറച്ച് നാളുകൾ കൂടെയുണ്ടാകും....എന്നിട്ട് ഒറ്റ പോക്കാണ്. 'പിണങ്ങിപോകുന്നത് അല്ല കേട്ടോ'... ചില സാഹചര്യങ്ങൾ നമ്മളെ അങ്ങനെ ആക്കിത്തീർക്കുന്നതാണ്. അങ്ങനെ അപ്രതീക്ഷിതമായി വന്ന എന്തൊക്കെയോ തന്നിട്ട് പോയവനാണ് നീയും. ഒരു വർഷം കഴിഞ്ഞ് ക്ലാസ് മാറിപ്പോയിട്ടും കൂട്ട് വിട്ട് പോകാതെ പത്താംക്ലാസ് വരെ കൂടെ ഉണ്ടായിരുന്നു. നീ അന്നു കൂടെ ഉണ്ടായിരുന്നത് കൊണ്ടാവാം പല വഴികളും തെറ്റി പോകാത്തത്. സ്കൂൾ വിട്ട് വലിയ വരിയിൽ കൂടി നടന്നു വരുമ്പോൾ മാതാപിതാക്കൾ കാത്തുനിൽക്കുന്നത് പോലെ നീ എന്നെയും കാത്തു നിൽക്കുന്നത് ഓർമയിൽ ഇന്നുമുണ്ട്. ആ നിൽപ്പ് വായിനോക്കി ആണ് നിൽക്കുന്നതെങ്കിലും... അതിൽ എന്നെയും കാത്തു നിൽക്കുന്നു എന്ന സത്യമാണ് എന്നും ബസ്റ്റോപ്പിൽ കസേര എന്ന് വിശേഷിപ്പിക്കാവുന്ന കമ്പിയിൽ ഇരിക്കുന്ന നിന്നെ തേടി ഞാൻ എത്തിയിരുന്നത്. പിന്നെ അങ്ങോട്ടുള്ള നടത്തം നിന്നോടൊപ്പം ആയിരുന്നു. രാവിലെ മുതൽ ക്ലാസിലിരുന്ന് കേട്ട കാര്യങ്ങളേക്കാൾ അറിവ് പകർന്നു തന്നത് നിൻറെ വാക്കുകൾ തന്നെയായിരുന്നു. നീ പണ്ടൊക്കെ സിനിമയെ വെല്ലുന്ന പഞ്ച് ഡയലോഗുകൾ പറയുന്നത് പോലും ഇപ്പോഴും എൻറെ ഓർമ്മയിലുണ്ട്. എന്തിനും വ്യത്യസ്ത കണ്ടെത്തുന്ന നിന്നിൽ നിന്ന് തന്നെയാണ് ലോകത്തിൽ നമ്മൾ ഏറ്റവും വെറുക്കുന്ന കാര്യങ്ങളിലും നല്ലതും നന്മയും ഉണ്ടെന്ന് പഠിച്ചതും. പിന്നെ സാധനം വാങ്ങാൻ അല്ലാതെ കടയിൽ കയറാനും, അവിടുത്തെ സാധനങ്ങളുടെ ഭംഗി ആസ്വദിക്കാനും, ഒരു കാര്യവുമില്ലങ്കിലും ഒരു പരിചയവുമില്ലാത്തവരെ വെറുതെ കേറി പരിചയപ്പെടാനുമൊക്കെയുള്ള ബാല പാഠങ്ങളിൽ നീ വഹിച്ച പങ്ക് വിലമതിക്കാത്തതുതന്നെയാണ്. സ്കൂൾ വിട്ടതിനു ശേഷം ഉള്ള ഒന്നര മണിക്കൂർ ആണ് നമ്മുടെ സൗഹൃദത്തിൻറെ ദൈർഘ്യം എങ്കിലും ആ ചുരുങ്ങിയ സമയത്തിനുള്ളിൽ എൻറെ നല്ല മോട്ടിവേറ്ററും അധ്യാപകനുമൊക്കെയാകാൻ നിനക്ക് സാധിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ എഴുതി തന്ന ഓട്ടോഗ്രാഫ് കാണിച്ച് എന്നെ ഭീഷണിപ്പെടുത്തിയപ്പോഴാണ് ആണ് ഞാൻ തിരിച്ചറിഞ്ഞത് നീയും ജീവിതത്തിലെ എണ്ണപ്പെടുന്ന കുമ്പസാര കൂടുകളിലൊന്നായിരുന്നുവെന്ന്.... എല്ലാവരിൽനിന്നും എന്തെങ്കിലും പഠിക്കാൻ ഉണ്ടാകും എന്ന് പറയുന്നത് ശരിയാണ്. ഞാൻ വായിച്ച പുസ്തകങ്ങളിൽ ഇഷ്ടപ്പെട്ട ഒരു പുസ്തകം നീ തന്നെയായിരുന്നു. വായിച്ചു പൂർത്തിയാക്കാൻ പറ്റാത്തത് എഴുതി തീരാത്ത പുസ്തകം ആയിരുന്നതുകൊണ്ടാകാം അല്ലെങ്കിൽ കാലം അതു എന്നിൽ നിന്ന് വാങ്ങിക്കൊണ്ടു പോയതുകൊണ്ടാകാം. എങ്കിലും ഒരുപാടു നന്ദിയുണ്ട്...... ആ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൻറെ പ്രധാനപ്പെട്ട താളുകൾ വായിക്കാൻ തന്നതിന്, അതിലൂടെ ഒത്തിരി ഓർമ്മകൾ തന്നതിന്, ഇന്നും ഓർമയിൽ എന്നെ സൂക്ഷിക്കുന്നതിന് ഇനിയുള്ള നാളും കൂടെയുണ്ടാകും എന്ന ഉറപ്പ് തന്നതിന്.... "വായിക്കുന്ന നിനക്കറിയാം അതു നീ തന്നെയാണ്... "
Contact me for detailed Answers........9544872373 WhatsApp message... (അറിവുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമാണ്. അറിവില്ലാത്തവരോട് എന്ത് പറഞ്ഞാലും അവർ പറയുന്നതാണ് സത്യം എന്ന് പറഞ്ഞു കൊണ്ടേയിരിക്കും സത്യം അവർ ഒരിക്കലും അന്വേഷിക്കുന്നില്ല. ഇന്ന് കേരളത്തിൽ കാണുന്ന നിരീശ്വരവാദികൾ പറയുന്ന കാര്യങ്ങളൊക്കെയും പണ്ട് അറിവുണ്ടായിരുന്നനിരീശ്വരവാദികൾ അന്വേഷിച്ച് സത്യം തിരിച്ചറിഞ്ഞവയാണ്. C. രവിചന്ദ്രൻ, കേരളത്തിലെ പ്രമുഖ നിരീശ്വരവാദി ചിന്തകനും esSENSE Global എന്ന യുക്തിവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ അദ്ദേഹം പറയുന്നതെല്ലാം സത്യമാണെന്ന് പലരും വിശ്വസിക്കുന്നു. Richard Dawkins, Daniel Dennett, Sam Harris, Christopher Hitchens എന്നീ നിരീശ്വരവാദികളുടെ ചിന്തകളാണ് അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് അതിനെല്ലാം കത്തോലിക്കാ സഭ ഉത്തരം നൽകിയതാണ്. അദ്ദേഹം പറയുന്ന എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ കണ്ടെത്തുകയും അത് സത്യമാണെന്ന് മനസ്സിലാക്കി ദൈവവിശ്വാസികളായ ഒത്തിരി അധികം നിരീശ്വരവാദികൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. 1. C.S. Lewis (1898–1963) ആദ്യം ദൈവം ഇല്...

Comments
Post a Comment