Skip to main content

Posts

Showing posts from 2020

അതു നീതന്നെയാണ്...

പഠിത്തത്തിൽ  പുറകിലോട്ടു പോയപ്പോൾ ടീച്ചറിന്റെ ബുദ്ധിയിൽ തോന്നിയ ഐഡിയയാണ് നീയും  ഞാനും തമ്മിൽ കൂട്ടുകൂടിയ ആ സുന്ദര നിമിഷം ഉണ്ടായത്. "ക്ലാസ്സിലെ  സെക്കൻഡ് ലീഡർ ഇവനെ ഒന്ന് നോക്കിക്കോണം" എന്ന് പറഞ്ഞ് ടീച്ചർ എന്നെ നിൻറെ കയ്യിൽ ഭരമേല്പിച്ച   അന്ന് മുതൽ ഇന്നുവരെ എന്നും മറക്കാത്ത സ്വപ്നങ്ങൾ തന്ന നിനക്കായി ഞാൻ ഈ വരികൾ എഴുതുന്നു. വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നിങ്ങൾക്കും ഇതുപോലെ കൂട്ടുകാർ ഉണ്ടെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതിയാകും. ദുൽക്കർ സൽമാൻ ചാർളി  എന്ന സിനിമയിൽ പറയുന്നതുപോലെ മറ്റുള്ളവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഇടിച്ചു കേറിചെല്ലുബോൾ  കിട്ടുന്ന സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്ന ചിലരുണ്ട്. നമ്മൾ പരിചയപ്പെടുന്നവരല്ല എങ്ങനെയോ കൂട്ടാവുന്നതാണ്‌.അങ്ങനെ പെട്ടെന്ന് വന്ന് കുറച്ച് നാളുകൾ കൂടെയുണ്ടാകും....എന്നിട്ട് ഒറ്റ പോക്കാണ്.   'പിണങ്ങിപോകുന്നത് അല്ല  കേട്ടോ'... ചില സാഹചര്യങ്ങൾ നമ്മളെ അങ്ങനെ ആക്കിത്തീർക്കുന്നതാണ്‌. അങ്ങനെ അപ്രതീക്ഷിതമായി വന്ന എന്തൊക്കെയോ തന്നിട്ട് പോയവനാണ് നീയും. ഒരു വർഷം കഴിഞ്ഞ് ക്ലാസ് മാറിപ്പോയിട്ടും കൂട്ട് വിട്ട...

അലിവുള്ളവൻ

അലിവുള്ള ഹൃദയത്തിൽ അലിവോടെയെന്നെ  അരുമയാക്കിയ ദൈവപുത്രാ (2) അന്നു ഞാൻ നിന്റെ വിളികേൾക്കാതെ  ദൂരേക്ക് പോയ്‌ മറഞ്ഞതല്ലേ  എങ്കിലും തിരികെ നിൻ വഴിവന്നപ്പോൾ  നെഞ്ചകം ചേർത്തൊരാ സ്നേഹമല്ലേ  കാരുണ്യവാനായ താതനല്ലേ                                        (അലിവുള്ള) ക്രൂശിലായന്ന് എനിക്കായ് മരിച്ചവൻ  സ്വന്തം ശരീരം പകുത്തേകിയോ പാപിയാം എന്നെ കൈവെടിയാതെ (2) തവനിണത്താലെന്നെ  വെടിപ്പാക്കിയോ.                                      (അലിവുള്ള) ഇന്നുമെന്നും നീ എനിക്കായ് മുറിയുന്നു  നാവിലായ് നിന്നെ സ്വികരിക്കുമ്പോൾ  ആർദ്രമാം സ്നേഹം നിറച്ചു നീയെന്നിൽ (2) തകരാത്ത നന്മതൻ തിരിതെളിച്ചു                         ( അലിവുള്ള )

ലോക്ക് ഡൗൺ ഇല്ലാത്ത അമ്മമാർ

                      ലോക്ക് ഡൗൺ ഇല്ലാത്ത അമ്മമാർ                  "ബ്രദർ അമ്മയ്ക്ക് വയ്യ...നോസ് ബ്ലീഡിങ്ങുണ്ട്...ഹോസ്പിറ്റലിൽ പോയേക്കുവായിരുന്നു. ബി.പി കൂടുതലാ... ഇതിപ്പൊ കുറെ തവണയായി..... റെസ്റ്റ് ഇല്ലാത്തതുകൊണ്ടാ...". ജീവിതവഴിയിൽ കളഞ്ഞുകിട്ടിയ ഒരു സഹോദരിയുടെ മെസ്സേജായിരുന്നു. രണ്ടു ദിവസം മുൻപ് വിളിച്ചപ്പോൾ വാതോരതെ എന്നോടു സംസരിച്ച അമ്മയെക്കുറിച്ച് കേട്ടപ്പോൾ മനസ്സിനൊരു വേദന. അറിയാതെ അവിടെ ഇരുന്നു പോയി. ആ അമ്മ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ അലയടിച്ചു വന്നു. "മോനെ സുഖമാണോ..? അവിടെ പ്രശ്നമെന്തെങ്കിലുമുണ്ടോ? സെയ്ഫ് ആണല്ലോ അല്ലേ..... എന്നൊക്കെ. അടുത്ത് നേരിൽ കണ്ടിട്ടില്ല. എന്നിട്ടും സ്വന്തം മകനോട് സംസാരിക്കുന്ന അതേ സ്നേഹത്തോടെ ഒത്തിരി സംസാരിച്ചു. സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു. അവിടെ ലോക്ഡൗണായിട്ട് എങ്ങനുണ്ട്? മക്കളെല്ലാരും വീട്ടിൽ ഉള്ളതുകൊണ്ട് സന്തോഷത്തിലായിരിക്കുവല്ലേ....? ചോദിച്ചു തീരുംമുൻപ് ഉത്തരം വന്നു. "ഓ.. നമ്മുക്കെന്ത് ലോക്ക് ഡൗൺ നമ്മുക്ക് അമ്മമാർക്ക് എല്ലാം ഒരു പോലെ തന്നെയാ.....

ഇത് നിനക്കു വേണ്ടി

                          ഇത് നിനക്കു വേണ്ടി                       ഇത് നിനക്കു വേണ്ടിയാണ്. നീ എവിടെയാണെന്ന് അറിയില്ല. ഇനി കണ്ടുമുട്ടുമോ എന്നും അറിയില്ല. ഇത് വായിക്കാനിടവരുകയാണെങ്കിൽ തിരികെ വരാം.ഞാൻ കാത്തിരുപ്പുണ്ട് ആ പഴയ സൗഹൃദത്തിനായ്. ഇത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് നീ എനിക്ക് സമ്മാനിച്ച വേദനകളാണ്. അന്ന് ബസ്സ്റ്റോപ്പിലെ തിരക്കുകൾക്കിടയിൽ നിന്ന് അവസാനമായ് നീ ആരോടും പറയരുതെന്നു പറഞ്ഞിട്ട് എന്നോടു പറഞ്ഞ വാക്കുകളും ചോദ്യങ്ങളുമാണ്. അത് ഇപ്പോഴും മായാതെ മനസ്സിലുണ്ട്. ഒരു പക്ഷേ പിരിയുന്ന നേരത്ത് നീ ആ വാക്കുകൾ സമ്മാനിച്ചില്ലായിരുന്നുവെങ്കിൽ ഇന്നും ആ സുഹൃത്ത്ബദ്ധം തുടരുമായിരുന്നു. നമ്മുക്കിടയിലുണ്ടായിരുന്ന രസകരമായ നിമിഷങ്ങളും പരസ്പരം തിരിച്ചറിഞ്ഞ കുറവുകളും സന്തോഷങ്ങൾക്കായ് തന്ന മിഠായികളും പകർന്നു തന്ന അറിവുകളും എന്നും നിന്നെ എന്റെ അടുക്കലേക്ക് ചേർത്തു നിർത്തിയിട്ടേയുള്ളൂ. സ്കൂളിനടുത്തുള്ള പള്ളിയിൽ ഒരുമിച്ചിരുന്ന് പ്രാർത്ഥിച്ചപ്പോഴും അന്ന് അൾത്താരയിലുണ്ടായിരുന്ന കർത്താ...

കണ്ണുകൾ

                              കണ്ണുകൾ               കണ്ണുകൾ തമ്മിൽ കഥ പറയുന്നു എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അത് ആദ്യമായിട്ടാണ് അനുഭവിക്കാൻ സാധിക്കുന്നത്. ഒരു ആൾക്കൂട്ടത്തിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ അതിനിടയിൽ നിന്നൊരാൾ എന്നെ നോക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. മനസ്സിൽ പല ചിന്തകളും വരാൻ തുടങ്ങി. ആൾകൂട്ടമല്ലേ എല്ലാവരും നോക്കുന്നുണ്ടല്ലോ. ഞാൻ ആരുടെയെങ്കിലും കണ്ണിൽ നോക്കിയാൽ അവർ എന്നെ നോക്കുന്നു എന്നല്ലേ തോന്നൂ. ഞാൻ കുറച്ച് മുന്നിലേക്ക് നടന്നു പിന്നെയും ഞാൻ ആ കണ്ണുകളെ തേടി. ആ നോട്ടത്തിനു സാധരണ നോട്ടത്തെക്കാൾ തേജസ്സുണ്ടായിരുന്നു. ഒത്തിരി അകലെയാണ് ആ കണ്ണുകളെ ങ്കിലും  നല്ല തിളക്കം ഉണ്ടായിരുന്നു. എന്നെ ആകർഷിച്ച ആ കണ്ണുകളുമായി ഞാൻ അറിയാതെ തന്നെ കോർത്തുപോയി.  എന്തക്കെയോ ആ കണ്ണുകളിൽ നിന്നും എന്നിലേക്ക് ഒഴുകിയെത്തി.  എന്റെ സമ്മതം കൂടാതെ തന്നെ എന്റെ കണ്ണുകൾ അതിനു മറുപടി നൽകി. ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാതെ അകലേക്ക്‌ നടന്നു നീങ്ങി.  മനസ്സിൽ ഉയർന്ന ചോദ്യ...

വിട പറച്ചിൽ

വിട പറച്ചിൽ അന്നു നീ വിടപറഞ്ഞകന്നനാൾ എൻ മിഴികൾ നിറഞ്ഞിരുന്നു കാതുകളിൽ ഒരു കുളിർ കാറ്റു മാത്രം ഹൃദയമോ പിടഞ്ഞിരുന്നു. എൻമനം നിൻനോർമ്മകളാൽ നിറയുന്നു. എൻ അരികിലായ് നിന്ന നീ മാഞ്ഞു പോയില്ലേ. അന്നു നീ വന്നനാൾ ഞാനോർത്തിടുന്നു. പൂക്കാലം തീർത്തു നീയെൻ  ഓർമ്മകളിൽ. നീയൊപ്പമുണ്ടായ നാളുകളിൽ ഞാൻ കണ്ടതൊക്കെയും പൂങ്കിനാക്കൾ അന്നെന്റെയുള്ളിൽ പിടഞ്ഞ ഹൃദയതാളം കാതിൽ പുതു പ്രണയഗാനമായ് മാറി അറിഞ്ഞിരുന്നില്ല ഞാൻ ജീവിതത്തിൽ നീ വിടപറഞ്ഞകലേക്കുമായുമെന്ന്  അറിയാതെയെൻ മനം നിനച്ചു പോയി നീയെൻ അരികിലെന്നുമുണ്ടെന്ന്. അറിയാത എൻ മനം കൊതിച്ചു പോയി നിൻ സാന്നിധ്യമെന്നെന്നും ജീവിതത്തിൽ                                  ( റോജി ചരുവിള )

കൂട്ടുകാർ

കൂട്ടുകാർ കാലത്തെഴുന്നേറ്റു കാഴ്ച കാണാനായ് കൂട്ടുകാരെ കൂട്ടി കാട്ടിൽ പോയി കാത്തു നിന്നവരെ കാണാതെ വന്നപ്പോൾ കണ്ടു നിന്നവരെക്കാൾ പേടിയുളളിൽ കാണാത്തവരെ നോക്കി നേരം കളയാതെ കാണുന്ന വഴികളിൽ ഞാനും നീങ്ങി കണ്ടു നിന്നവരോടൊക്കെ ചോദിച്ചു കണേണ്ട കാഴ്ചകൾ വേറെയുണ്ടോ കാണാത്ത കാഴ്ചകൾ തേടി പോകുമ്പോൾ കാണാത്ത കാഴ്ചകൾ ഞാനും കണ്ടു കാത്തു നിന്നവരെ ഓർത്തിരുന്നെങ്കിൽ കാണേണ്ട കാഴ്ചകൾ കലങ്ങിയേനേ കണ്ട കാഴ്ചയേക്കാൾ ഏറ്റം അടുത്തത് കൂട്ടുകാരെന്നതു ഓർത്തുമില്ല കാണാത്ത കാഴ്ചകൾ കണ്ടു നിന്നപ്പോൾ കാലം മറിഞ്ഞതു കണ്ടുമില്ല കാലം മറിഞ്ഞത് നേരിലറിഞ്ഞപ്പോൾ കുട്ടുകാരെല്ലാരും കൂടുവിട്ടു കൂട്ടം പിരിഞ്ഞപ്പോൾ കൂട്ടില്ലാത്ത ഞാൻ കാട്ടിലെ ഒറ്റയാനായി മാറി                 (റോജി ചരുവിള )

ഓർമ്മകൾ

                ഓർമ്മകൾ ഓർക്കുന്നുവോ നിന്റെ മുൻകാലം  ഓർക്കാതിരിക്കുവാൻ കഴിയുന്നുവോ?  ചിലതൊക്കെ കാണുമ്പോൾ  ചില ഓർമ്മകൾ മനസ്സിന്റെ ഉള്ളിൽ പിടഞ്ഞിടുന്നു.  ജനനം മുതൽ ഈ കാലം വരെ  ചില നിമിഷങ്ങളിൽ കൂടി കടന്നു പോയ്.  ഓർമ്മകൾ മാത്രമായ് നിമിഷങ്ങൾ  ഓർക്കുമ്പോൾ മനം നിറഞ്ഞിടുന്നു.  ആദ്യ പാഠം പഠിപ്പിച്ച ടീച്ചറെ  ഒന്നുകൂടി പറഞ്ഞു തന്നീടുമോ?  എന്താണ് ഓർമ്മ? എന്തിനോർക്കുന്നു ഈകഴിഞ്ഞ രാവുകൾ  കാണുവാൻ മാത്രമീ കണ്ണുകൾ  അതോർക്കുവാനോ മനസ്സുകൾ  ഓർക്കാതിരിന്നെങ്കിൽ എന്തു  ഭാഗ്യം  ഓർക്കുമ്പോഴോ കണ്ണുനീർത്തുള്ളികൾ സ്നേഹിച്ചവർക്കോ ഞാൻ നൽകി  വെറും പുഞ്ചിരികൾ മാത്രം.  ഭൂമിവിട്ടകന്ന മനുഷ്യർ  വെറും മനസിന്റെ ഓർമ്മകൾ മാത്രമായ്  കൂടെ കളിച്ചവർ  കൈവിട്ടു മാറുമ്പോൾ  കാഴ്ചയില്ലാ കണ്ണു പൊട്ടനായ് ഞാൻ  യേ! ഭൂമിയെ ഒരിക്കൽ നീ തിരികെ കറങ്ങിടുമോ  എന്റെ ഓർമകളെ ഒന്ന് കണ്ടീടുവാൻ.             ...

എന്നുമൊരഭയാർത്ഥി

എന്നുമൊരഭയാർത്ഥി ഭ്രൂണം പതിച്ചതാം ഉദരമെനഭയകേന്ദ്രം ഈറ്റുനോവേറ്റു തായ് പെറ്റിട്ടതും വീണ്ടുമൊരഭയകേന്ദ്രം മണ്ണതിൽ പാദമമരുമ്പോൾ ഓർത്തിടു സ്ഥിരനിന്ദ്ര പുണരുന്ന നേരം വരെ സുന്ദര ഭൂമിയെനഭയകേന്ദ്രം കാലം വിതച്ചൊരാ പേമാരിയും തെല്ലു നീരസം തീണ്ടാത്ത ദുരന്തങ്ങളും സ്വന്തമെന്നോർത്തു ഞാൻ കെട്ടിപ്പിടിച്ചതാം മണ്ണിനെ പറിച്ചെടുത്തീടുന്നതും എണ്ണിപ്പറയുന്നെന്റെ കാതിലും നോക്കിടൂ മറ്റൊരഭയകേന്ദ്രം നീട്ടുന്ന കൈകളെ തേടുന്ന കണ്ണുകൾ നീറുന്ന നെഞ്ചകം പിടയുന്ന നേരവും ഓർത്തിടു ഹാ! കഷ്ടമെന്റെ ജീവിതം തൂവെള്ളത്തുണി പൊതിയുന്നനേരം ആകാശവിസ്മയം ചൊല്ലുന്നു വീണ്ടും സ്വർഗ്ഗമെന്ന നാമമേന്തി - കാത്തു നിൽക്കുന്നിതാ പുതിയൊരഭയകേന്ദ്രം ഓർക്കു നീ എന്നുമൊരഭയാർത്ഥി മാത്രം... (റോജി ചരുവിള)

ചിറക്

                              ചിറക്                   സുന്ദരമായ ലോകത്തിൻറെ ജീവിത ലക്ഷ്യത്തെ പ്രതീക്ഷിച്ച് നാളെ യിലേക്ക് എത്തി നോക്കിയപ്പോൾ കണ്ട ശൂന്യതയ്ക്ക് ഉത്തരം കിട്ടിയത് മുകളിലേക്ക്  നോക്കിയപ്പോൾ കണ്ട ആകാശ വിശാലതയിൽ പാറിപ്പറക്കുന്ന പറവകളെ കണ്ടിട്ടാണ്. അറ്റമില്ലാത്ത ആകാശത്തിൽ പറവകൾ ആനന്ദം കണ്ടെത്തുന്നത് ദൈവം നൽകിയ സ്വാതന്ത്ര്യത്തിന്റെ ചിറകുകളടിച്ചാണ്. കൂട്ടിൽ വിരിഞ്ഞവർ കൂട്ടിലിരിക്കാതെ ചിറകടിച്ചുയരുന്നത് സുന്ദരമായ ലോകത്തിന്റെ ഭംഗി ആസ്വദിക്കാനാണ്, കാറ്റിൽ എല്ലാം മറന്നു പാറിനടക്കാൻ ആണ്. ചിറകൊടിഞ്ഞ പക്ഷിയുടെ വിരഹം എന്നത് തൻറെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിനെ വിങ്ങലാണ്. ദൈവത്തിൻറെ കരങ്ങളാൽ പടച്ചെടുത്ത മനുഷ്യജന്മങ്ങൾ തലയുയർത്തി മുകളിലേക്ക് നോക്കി ആത്മഗതം ചെയ്യാറുണ്ട്. "എനിക്കും ഒരു ചിറകുണ്ടായിരുന്നെങ്കിൽ പാറിപ്പറക്കാമായിരുന്നുവെന്ന് " ദൈവത്തോട് ചെറിയൊരു പിണക്കത്തോടെ ചോദിക്കാറുണ്ട്. "തനിക്ക് രൂപം നൽകിയപ്പോൾ രണ്ട് ചിറകും കൂടി തന്നൂടായിരുന്നോവെന്ന് " . ...