എന്നുമൊരഭയാർത്ഥി ഭ്രൂണം പതിച്ചതാം ഉദരമെനഭയകേന്ദ്രം ഈറ്റുനോവേറ്റു തായ് പെറ്റിട്ടതും വീണ്ടുമൊരഭയകേന്ദ്രം മണ്ണതിൽ പാദമമരുമ്പോൾ ഓർത്തിടു സ്ഥിരനിന്ദ്ര പുണരുന്ന നേരം വരെ സുന്ദര ഭൂമിയെനഭയകേന്ദ്രം കാലം വിതച്ചൊരാ പേമാരിയും തെല്ലു നീരസം തീണ്ടാത്ത ദുരന്തങ്ങളും സ്വന്തമെന്നോർത്തു ഞാൻ കെട്ടിപ്പിടിച്ചതാം മണ്ണിനെ പറിച്ചെടുത്തീടുന്നതും എണ്ണിപ്പറയുന്നെന്റെ കാതിലും നോക്കിടൂ മറ്റൊരഭയകേന്ദ്രം നീട്ടുന്ന കൈകളെ തേടുന്ന കണ്ണുകൾ നീറുന്ന നെഞ്ചകം പിടയുന്ന നേരവും ഓർത്തിടു ഹാ! കഷ്ടമെന്റെ ജീവിതം തൂവെള്ളത്തുണി പൊതിയുന്നനേരം ആകാശവിസ്മയം ചൊല്ലുന്നു വീണ്ടും സ്വർഗ്ഗമെന്ന നാമമേന്തി - കാത്തു നിൽക്കുന്നിതാ പുതിയൊരഭയകേന്ദ്രം ഓർക്കു നീ എന്നുമൊരഭയാർത്ഥി മാത്രം... (റോജി ചരുവിള)